Januyary 24, 2015
IST 11.48 AM Saturday
എഴുതിയുലഞ്ഞ് പെയ്ത മഴയിൽ
കടലാസുതോണികളൊഴുകിയ
ഏതോ ഋതുവിൽ നിന്ന്
നടന്നെത്തിയ ദൂരം വളർന്നേറിയ
പുതിയ ഭൂഖണ്ഡത്തിൽ
ചക്രവാളമതിരിടും ദീപുകൾ
വാതിൽ പൂട്ടിയ കോൽത്താഴുകൾക്കരികിൽ
പഴമയുടെ വെള്ളോട്ടുമണികൾ
ഇരുണ്ട നിലവറകളിൽ
പ്രകാശമായുണർന്ന മൺവിളക്കുകളിൽ
യുഗഭേദങ്ങളുടെ ഓർമ്മത്തുണ്ടുകൾ
കനകമയമാകും അപരാഹ്നങ്ങൾക്കരികിൽ
കനലെരിയും പാതകളിൽ തണൽ തേടിയുലഞ്ഞ
കാവ്യാക്ഷരങ്ങളുരുകിയൊഴുകിയ കടലോരത്ത്
കല്പാന്തങ്ങളുടെ കാൽപ്പാടുകൾ
ആകാശത്തിനന്തതീരങ്ങളിൽ
നക്ഷത്രങ്ങളുടെ തിളക്കം
ഉറങ്ങിയുണരും പ്രഭാതത്തിനായ്
പ്രതീക്ഷയുടെ ഉഷസന്ധ്യാദീപങ്ങൾ..
IST 11.48 AM Saturday
എഴുതിയുലഞ്ഞ് പെയ്ത മഴയിൽ
കടലാസുതോണികളൊഴുകിയ
ഏതോ ഋതുവിൽ നിന്ന്
നടന്നെത്തിയ ദൂരം വളർന്നേറിയ
പുതിയ ഭൂഖണ്ഡത്തിൽ
ചക്രവാളമതിരിടും ദീപുകൾ
വാതിൽ പൂട്ടിയ കോൽത്താഴുകൾക്കരികിൽ
പഴമയുടെ വെള്ളോട്ടുമണികൾ
ഇരുണ്ട നിലവറകളിൽ
പ്രകാശമായുണർന്ന മൺവിളക്കുകളിൽ
യുഗഭേദങ്ങളുടെ ഓർമ്മത്തുണ്ടുകൾ
കനകമയമാകും അപരാഹ്നങ്ങൾക്കരികിൽ
കനലെരിയും പാതകളിൽ തണൽ തേടിയുലഞ്ഞ
കാവ്യാക്ഷരങ്ങളുരുകിയൊഴുകിയ കടലോരത്ത്
കല്പാന്തങ്ങളുടെ കാൽപ്പാടുകൾ
ആകാശത്തിനന്തതീരങ്ങളിൽ
നക്ഷത്രങ്ങളുടെ തിളക്കം
ഉറങ്ങിയുണരും പ്രഭാതത്തിനായ്
പ്രതീക്ഷയുടെ ഉഷസന്ധ്യാദീപങ്ങൾ..
No comments:
Post a Comment