Thursday, January 29, 2015

January 30, 2015
IST 10.56 AM Friday


ചന്ദനമരക്കാടുകളിൽ


അഗ്നിനാളങ്ങളുലഞ്ഞുണർന്ന
ആൽഗകൾ  ദീപുകളായ് കടലിൽ
ആകാശം തേടിപ്പോകും
വ്യോമനൗകകൾക്കരികിൽ
അദ്ധ്യാത്മീകയതയുടെ
ആവരണങ്ങളിൽ ദേവാലയങ്ങൾ

കാലഘട്ടങ്ങളുടെയോർമ്മചെപ്പുകൾ
അഴിമുഖങ്ങളിലൂടെ
യാത്രാവഞ്ചിയേറി രാജ്യാതിരുകളിലൂടെ
നീണ്ട യാത്രയിൽ

ദേശാടനക്കിളികൾ പറന്നേറുന്ന
വൃക്ഷശിഖരങ്ങളാം അഭയകേന്ദ്രങ്ങൾക്കരികിൽ
നീർച്ചോലകളുടെ മർമ്മരം.

ഏകാദശപ്രഭാതത്തിൽ
ഗംഗാസ്നാനം ചെയ്തെത്തും
ഗായത്രിമന്ത്രങ്ങൾ

ചന്ദനമരക്കാടുകളിൽ നിഗൂഢതയുടെ
പവിത്രമന്ത്രം
അക്ഷരങ്ങളുടെ ചിമിഴിൽ
നിറഞ്ഞേറുന്ന മനസ്സിൻ
കൂടജമലരുകരുടെ
പർണ്ണശാലകൾക്കരികിൽ
സരസ്വതിമന്ത്രം..

No comments:

Post a Comment