Monday, January 26, 2015

January 26, 2015
IST 7.40 AM Tuesday

അശോകങ്ങൾ പൂവിടും കിഴക്കേമുറ്റവും
കടന്ന്



ഗ്രാമം ആൽ മരച്ചില്ലയിൽ
നിന്നുണർന്ന് പള്ളിശംഖിൻ
നാദം കേട്ടുണരുംബ്രാഹ്മമുഹൂർത്തം
തണുപ്പാർന്ന നാലുകെട്ടുകൾക്കുള്ളിലൂടെ
ആകാശം കാണും നടുത്തളത്തിൽ
കസവ് തുന്നും പഴമ
അശോകങ്ങൾ പൂവിടും കിഴക്കേമുറ്റവും
കടന്ന് നടന്നേറിയ ചിന്തകൾ
ചിതറി വീണ നഗരപാതകൾ
വൈദ്യുതദീപങ്ങൾക്കരികിൽ
ലോകം സ്വീകരണമുറിയിൽ
സംവദിക്കും  യന്ത്രസമുച്ചയം
മിഴിയിലൊതുങ്ങാനാവാതെ
വളരും അസന്തുലിതകമാനങ്ങൾ
വഴിയോരത്ത് തേങ്ങും അനാഥനൊമ്പരങ്ങൾ
അക്ഷരങ്ങളുടെയുൾമുറിവുകൾ
കൽപ്പടവുകളേറി തിരക്കിട്ടോടും
വ്യഥകൾക്കരികിൽ ശൈത്യമഴ..




No comments:

Post a Comment