Thursday, January 22, 2015

January 22, 2015
IST 8.30 AM Friday

ജാലകവാതിലനപ്പുറം



ജാലകവാതിലനപ്പുറം
മഞ്ഞുകണങ്ങളുമായ് ശൈത്യം
മനസ്സിലെ ഋതുക്കളിൽ മഴക്കാലത്തിൻ
ഏകാന്തഗ്രാമം
തീരങ്ങളിലൂടെ കടൽശംഖുമായ്
നീങ്ങും ബാല്യം
ഭൂമിയുടെ ഭാഗപത്രങ്ങളിൽ
പഞ്ഞിത്തുലാസുകൾ
തൂവൽ പോലൊഴുകും കാവ്യസങ്കല്പങ്ങൾ
നീർത്തിയിട്ട പരവതാനിയിലൂടെ
അക്ഷരങ്ങൾ മെല്ലെ മെല്ലെ നടന്നേറുന്ന
കൽക്കെട്ടിനരികിലെ ഗോപുരമുകളിൽ
ആകാശനക്ഷത്രക്കൂടാരങ്ങൾ
മിഴിയിലേയ്ക്കൊഴുകും ലോകം
കാവ്യാക്ഷരത്തിനുസ്വരവുമായ്
ഹൃദയക്ഷേത്രത്തിൽ
സങ്കീർത്തനമന്ത്രമെഴുതുന്നു..

No comments:

Post a Comment