Friday, January 23, 2015

January 23, 2015
IST 11.47 PM Friday

സന്ധ്യാവിളക്ക് തെളിയും
പുരാണഗ്രന്ഥങ്ങൾക്കരികിൽ


സന്ധ്യാവിളക്ക് തെളിയും
പുരാണഗ്രന്ഥങ്ങൾക്കരികിൽ
ദിനാന്ത്യക്കുറിപ്പുകളെഴുതി
ധ്യാനമാർന്ന മുനമ്പ്
അഗ്രഹാരങ്ങളിലടർന്ന് വീണ
ജപമുത്തുകൾക്കരികിൽ
നിശ്ശബ്ദം മിന്നും താരകങ്ങൾ
തീർഥപാത്രങ്ങൾ കമഴ്ത്തി
ദിക്കുകളുറങ്ങിയ ഗ്രഹങ്ങളിൽ
മിന്നാമിന്നുകളെ തേടി ശാസ്ത്രലിപികൾ
മിഴാവുകൾ ലയമൊതുക്കിയ
മണ്ഡപങ്ങൾക്കരികിൽ
പഴമയുടെ കല്ലടുപ്പുകളിലേറി
കരിപുരണ്ട ഓട്ടുരുളികൾ
എണ്ണവിളക്കുകൾക്കരികിൽ
തൂവൽത്തൂലികയുമായ്
യുഗങ്ങൾ നടന്നുനീങ്ങിയ
അനേകസംവൽസരങ്ങളെ സാക്ഷിനിർത്തി
യന്ത്രചുറ്റിൽ അക്ഷരങ്ങളെ
ചേർത്തുവച്ചെഴുതും കവിതയിൽ
വിരൽതുമ്പിലെ ഹൃദ്സ്പന്ദങ്ങൾ
മനസ്സോടും ലോകയാത്രാചിത്രങ്ങൾ..

No comments:

Post a Comment