Sunday, February 8, 2015


February 8, 2015
IST 10.28 PM Sunday


നിലവിളക്കിൽ തിരിയിട്ട്
നീർത്തിയിട്ട പലകയിൽ
പുരാണങ്ങളുടെ  വൈവിദ്ധ്യം
കസവുനൂല് പോൽ പ്രഭാതം തിളങ്ങിയ
വഴിക്കപ്പുറം മെഴുകുതിരികൾ തെളിയിച്ചു
മറ്റൊരുയർന്ന ഗോപുരം
ഗ്രന്ഥങ്ങൾ തുറന്ന് മുഗൾചിത്രങ്ങളുടെ
വെൺകല്ലുകൾക്കരികിൽ
ദൈവങ്ങളുടെ പ്രവാചകർ
ഏതിലാവും യഥാർഥദൈവമുണ്ടാവുക
ഗോപുരങ്ങൾക്ക് മോടിയേറുന്നു
ധ്വജങ്ങളിൽ സ്വർണ്ണത്തിളക്കം
വെൺ കല്ലുകൾ മിന്നുന്നു
അപ്പോഴും
ഹൃദയദേവാലയത്തിലേയ്ക്കുള്ള വഴി
മുൾവേലിക്കുള്ളിലുടക്കിക്കിടന്നു
ധൂമപ്പുകമൂടിമങ്ങിയിരുന്നു


No comments:

Post a Comment